
പുകവലി, വര്‍ധിച്ചു വരുന്ന വായു മലിനീകരണം തുടങ്ങിയവ മൂലം ലോകത്ത് ശ്വാസകോശാര്‍ബുദ രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം ആകെയുള്ള അര്‍ബുദ രോഗികളുടെ 6.9 ശതമാനം ശ്വാസകോശാര്‍ബുദം ബാധിച്ചവരാണ് എന്നാണ് പറയപ്പെടുന്നത്. ശ്വാസകോശ അർബുദത്തെ മറ്റ് അർബുദങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇവ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും എന്നത് തന്നെയാണ്. അതിനാൽ തന്നെ ഈ രോഗത്തെപ്പറ്റിയും, അർബുദ സാധ്യതകൾ കുറയ്ക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങളെ പറ്റിയുമുള്ള വ്യക്തമായ അവബോധം കാലഘട്ടത്തിന്റെ ആവശ്യമാണ്.